Archive | പരദൂഷണം!...

കേരളത്തില്‍ ഇഡിയറ്റ്‌സിന്റെ എണ്ണം കൂടുതലാണ്‌


കേരളത്തില്‍ ഇഡിയറ്റ്‌സിന്റെ എണ്ണം ന്നു തോന്നുന്നു

Posted in Featured, പരദൂഷണം!...2 Comments

വിടമാട്ടേന്‍!….

പേടിക്കാതിരിക്കില്ല…

Posted in Featured, പരദൂഷണം!...0 Comments

ദ്രോണരുടെ ശാപം


ദ്രോണരെ അറിയി

Posted in Featured, പരദൂഷണം!...0 Comments

ബച്ചന്‍ പിച്ചവച്ചെത്തുന്നു: കൊച്ചുകേരളത്തില്‍


ഇച്ചിരെ താമസിച്ചാലും ബേണ്ടൂല്ല, ബരുമ്പം മെച്ചത്തില്‌ ബരണം എന്നാണല്ലോ മഹാകവി രജനീകാന്ത്‌ പറഞ്ഞിരിക്കുന്നത്‌. പുത്തനച്ചിയായി വന്ന്‌ പുരപ്പുറം തൂക്കുകയും കൂടി ചെയ്‌താല്‍ ഉഷാര്‍. ഇന്ത്യന്‍ സിനിമയിലെ മേജര്‍ ഉഗ്രനായ ബിഗ്‌ ബി, സാക്ഷാല്‍ അമിതാഭ്‌ ബച്ചന്‍ മലയാളത്തിലെത്തുന്നു. ഇച്ചിരെ താമസിച്ചുപോയി. എന്നാലും വരുന്നത്‌ ഗംഭീരമായിട്ടാണ്‌. മറ്റൊരു മേജറായ മേജര്‍ രവിയുടെ കാണ്‌ഡഹാറിലൂടെ കൂടെ അഭിനയിക്കുന്നത്‌ മേജര്‍ മഹാദേവനായി വന്ന്‌ ലെഫ്‌റ്റനന്റ്‌ കേണലായി മാറിയ മോഹന്‍ലാലും. മനോരമയുടെ പരിപാടിക്കു വന്നപ്പോള്‍ ലാലേട്ടന്റെ ചോദ്യം കേട്ടപ്പോഴേ ബച്ചേട്ടന്‍ മലയാളം കുരച്ചുകുരച്ചു പരയുമെന്നുറപ്പിച്ചതാണ്‌. ഇനിയൊന്നേ അറിയാനുള്ളൂ. മലയാളത്തിന്റെ തച്ചനായ തിലകന്റെ കമ്മി ബച്ചന്‍ നികത്തുമോയെന്ന്‌. ഓര്‍ക്കുന്നുണ്ടോ, പണ്ട്‌ തച്ചനെത്തട്ടി ഭരത്‌ തട്ടിയെടുത്തയാളാണ്‌ ബച്ചന്‍. ഏതായാലും മലയാളത്തിലേക്കു വരുമ്പോള്‍ ബച്ചന്‍ സാര്‍, ജാഗ്രതൈ…. സംഘടനാകാര്യങ്ങളിലൊന്നും കേറി തലയിട്ടേക്കല്ലേ… നിരോധിച്ചു പണ്ടാരടക്കിക്കളയും… അഭിനയം മുട്ടിച്ചുകളയും…

Posted in പരദൂഷണം!...0 Comments

അവാര്‍ഡു കിട്ടാത്തവരുണ്ടോ… അവാര്‍ഡ്‌?…


കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ എല്ലാ ചാനലുകാരും ഏതെങ്കിലും സോപ്പുകമ്പനിയുടെയോ ഷാംപൂ കമ്പനിയുടെയോ കൂട്ടുചേര്‍ന്ന്‌ മലയാളസിനിമാ അവാര്‍ഡു പ്രഖ്യാപിക്കുന്നുണ്ട്‌. ഈയടുത്തായി വനിതാപ്രസിദ്ധീകരണങ്ങളും സോപ്പുകമ്പനികളുടെ ഒത്താശയോടെ (ഒത്തൊരുമിച്ചുള്ള ആശ) ഇതേ സോപ്പിംഗ്‌ നടത്തുന്നു. ഇത്തവണ ഈ ടൈപ്പ്‌ അവാര്‍ഡുകളുടെ പ്രഖ്യാപനം വന്നതു വായിച്ചവര്‍ ഈയടുത്ത്‌ ഏതു മലയാളസിനിമ കണ്ടു ചിരിച്ചതിലും ഏറെ ചിരിച്ചത്രേ. കാരണം, എല്ലാവര്‍ക്കും എന്തെങ്കിലും അവാര്‍ഡില്ലാതെ പട്ടിക ഒരാള്‍ പോലും പുറത്തുവിട്ടിട്ടില്ല. മികച്ച നടന്‍ മമ്മൂട്ടിയെങ്കില്‍ ചലച്ചിത്രരത്‌നം മോഹന്‍ലാല്‍. മികച്ച നടന്‍ ലാലെങ്കില്‍ ചലച്ചിത്രകുലോത്തുംഗന്‍ മമ്മൂട്ടി. എല്ലാവര്‍ക്കും സര്‍വകാലപ്രതിഭാ അവാര്‍ഡിന്‌ പാവം മധുസാര്‍ തന്നെ ശരണം. പിന്നെ, മികച്ച താരജോഡി ജയസൂര്യ-റോമ, മികച്ച പുതുമഖനടന്‍, നടി, മികച്ച പുതുമുഖതാരജോഡി, രണ്ടാമത്തെ സിനിമയിലെ മികച്ച നടന്‍, സീരിയല്‍ രംഗത്തുനിന്നുവന്ന സംവിധായകരില്‍ മികച്ചത്‌, മികച്ച ഭാവിതാരം പൃഥ്വിരാജ്‌, മികച്ച ഒന്നാമത്തയും രണ്ടാമത്തെയും മൂന്നാമത്തെയും നടീനടന്മാരും സംവിധായകരും എന്നുവേണ്ട അവാര്‍ഡു ചെല്ലാത്തവരില്ല സിനിമാക്കാരില്‍ എന്ന അവസ്ഥ.
എന്നിട്ടും അപൂര്‍വം ചിലര്‍ക്ക്‌ അവാര്‍ഡില്ലാതെ പോയെന്നതാണത്രേ സംഘാടകരെ വിഷമിപ്പിക്കുന്ന സംഗതി. അതിനു പരിഹാരമായി അടുത്ത കൊല്ലംതൊട്ട്‌, അവാര്‍ഡു പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ത്തന്നെ മറ്റൊരു പ്രഖ്യാപനവും കൂടി നടത്തുന്നത്‌ നന്നായിരിക്കും. അഥവാ, ആര്‍ക്കെങ്കിലും അവാര്‍ഡു കിട്ടാതെയുണ്ടെങ്കില്‍ ആയവര്‍ അവാര്‍ഡു കമ്മിറ്റി ഓഫീസുമായി അവാര്‍ഡുദാനദിവസം വൈകുന്നേരം അഞ്ചുമണിക്കുമുമ്പു ബന്ധപ്പെടുവാന്‍ അപേക്ഷിച്ചുകൊണ്ടാവട്ടെ ആ പ്രഖ്യാപനം. അങ്ങനെയെങ്കില്‍ ആ പരാതിയും അവസാനിക്കും.
പണ്ട്‌, ഒരു ഫുട്‌ബോള്‍ മത്സരത്തില്‍, 22 കളിക്കാര്‍ ഒരു പന്തിനായി ഓടുന്നതുകണ്ട്‌ ഓരോരുത്തര്‍ക്കും ഓരോ പന്ത്‌ ഉടനടി നല്‌കാന്‍ കല്‌പിച്ച നാട്ടുരാജാവിന്റെ പിന്മുറക്കാരിലാരോ ആണ്‌ ഈ അവാര്‍ഡുവിതരണമേള കണ്ടുപിടിച്ചതെന്നുതോന്നുന്നു. അതോ, പണ്ടേതോ നടന്‍ അവാര്‍ഡു കിട്ടാതെ പേവാര്‍ഡിലായ വര്‍ഷം മുതല്‍, ഇനി ആര്‍ക്കും അവാര്‍ഡു കൊടുക്കാതിരിക്കരുതെന്ന്‌ ആരോഗ്യവകുപ്പിന്റെ രഹസ്യനിര്‍ദേശമുണ്ടോ എന്നും അറിയില്ല.

Posted in പരദൂഷണം!...0 Comments

ജ്യൂൂൂൂൂറീീീീീ ചെയര്‍മാന്‍….


സാധാരണ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിക്കുമ്പോള്‍ നമ്മുടെ മലയാളത്തിന്റെ പേര്‌ പലതവണ ഉണ്ടാകാറുണ്ട്‌. പക്ഷേ, ഇത്തവണ മലയാളത്തിന്‌ കാര്യമായ ഒരവാര്‍ഡുപോലുമില്ല. ആകെയുള്ളത്‌ ബയോസ്‌കോപ്പിനൊരു പരാമര്‍ശം. മികച്ച മലയാളസിനിമയ്‌ക്കുള്ള അവാര്‍ഡുമാത്രം രഞ്‌ജിത്തിന്റെ തിരക്കഥ നേടി. അവാര്‍ഡു പ്രഖ്യാപനത്തില്‍ മലയാളത്തിന്റെ പേരു കേള്‍ക്കാതെ അന്തംവിട്ടിരുന്ന ആളുകള്‍ ഇനി മികച്ച മലയാളചലച്ചിത്രത്തിനുള്ള അവാര്‍ഡും കൂടി വല്ല മറാത്തിസിനിമയ്‌ക്കോ ഗുജറാത്തിസിനിമയ്‌ക്കോ നല്‌കിക്കളയുമോ ഈ അവാര്‍ഡു കമ്മിറ്റി എന്നുവരെ വിചാരിച്ചുപോയത്രേ. അടൂര്‍ ഗോപാലകൃഷ്‌ണന്റെ ഒരുപെണ്ണും രണ്ടാണും ടി.വി.ചന്ദ്രന്റെ ഭൂമിമലയാളം തുടങ്ങിയ ചിത്രങ്ങള്‍ പോലും തഴയപ്പെട്ട നിലയാണ്‌.
രസകരമായ സംഗതി ഇത്തവണ സമ്മാനമൊന്നുമില്ലെങ്കിലും ജ്യൂറി ചെയര്‍മാന്‍ മലയാളിയായിരുന്നെന്ന കാര്യത്തില്‍ നമുക്കഭിമാനിക്കാമെന്നതാണ്‌. മത്സരിച്ച പ്രമുഖര്‍ക്ക്‌ പക്ഷേ, അക്കാര്യത്തില്‍ വലിയ അഭിമാനം തോന്നുന്നുണ്ടാവില്ല. ജ്യൂറി ചെയര്‍മാന്‍ മലയാളിയായതാണ്‌ പ്രശ്‌നമായതെന്നു കരുതുന്നവരും ഉണ്ടാകാം. ചെയര്‍മാനോട്‌ ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവാര്‍ഡു കിട്ടാത്തത്‌ മലയാളസിനിമ ഒരു വെല്ലുവിളിയായി എടുക്കണമെന്നാണു പ്രതികരിച്ചത്‌. പണ്ടുപണ്ട്‌, പണ്ടെങ്ങാണ്ടു പണ്ട്‌…. ആര്‍ക്കും ഇപ്പോള്‍ വലിയ ഓര്‍മയൊന്നും വരാത്തത്ര പണ്ട്‌, ഇതേ ജ്യൂറി ചെയര്‍മാന്റെ ആദ്യസിനിമയായ പിറവിക്ക്‌ കേരള സര്‍ക്കാരിന്റെ അവാര്‍ഡു കിട്ടാതിരുന്നപ്പോള്‍ ആള്‍ അന്നത്‌ വെല്ലുവിളിയായൊന്നുമെടുത്തില്ല. എന്നുതന്നെയോ, അവാര്‍ഡിനു മാര്‍ക്കിട്ടവരെ വെല്ലുവിളിച്ചുകൊണ്ട്‌, കിട്ടിയ രണ്ടാമത്തെ മികച്ച സിനിമയെന്ന അവാര്‍ഡ്‌ പുല്ലുപോലെ നിരസിക്കുകയും ചെയ്‌തിരുന്നു. പണ്ടു നടന്നതും പാളേല്‍ സംഭവിച്ചതുമൊക്കെ പഴേ കാര്യം, അല്ലേ…
ഇനിയും ചിലതൊക്കെ പറയാന്‍ ബാക്കിയുണ്ട്‌. പക്ഷേ, തല്‍ക്കാലം പറയുന്നില്ല. കാരണം, ജ്യൂറിമാരെപ്പറ്റി ഒന്നും പറയരുതെന്നോ മറ്റോ ജ്യൂറിസ്‌പ്രുഡന്‍സില്‍ പറയുന്നുണ്ട്‌.

Posted in പരദൂഷണം!...0 Comments

പുഗ്ഗന്‍ കോയീ….


മലയാളിയുടെ ഇഷ്‌ടവിഭവമാണ്‌ കോയീന്റിറച്ചി. ചുട്ട കോയീനെ പറപ്പിക്കുന്ന മന്ത്രവാദികളും മലയാളികള്‍ തന്നെ. പൊരിച്ച കോയിയും പൊറോട്ടയുമാണ്‌ ലോകമൊട്ടാകെയുള്ള മലയാളിയുടെ ദേശീയ ഭക്ഷണമെന്നും പറയാം. വെച്ച കോയീന്റെ മണം എന്നു കേട്ടാല്‍ ചിരിയൂറാത്ത മലയാളി സിനിമാപ്രേക്ഷകരും ചുരുക്കം. ഇപ്പോള്‍ ഇതാ പൊരിച്ച കോയി ഒരിക്കല്‍ കൂടി മലയാളിയെ ചിരിപ്പിക്കുന്നു. മലയാളി എന്നും കേള്‍ക്കുന്ന രണ്ടു ശബ്‌ദങ്ങളില്‍ ഒന്നിന്റെ ഉടമയായ യേശുദാസിന്റെ (മറ്റേ ശബ്‌ദം കേരള ലോട്ടറിയുടെതാണ്‌). ഒരു കോയി പ്രസ്‌താവനയാണ്‌ പൊരിച്ച കോയിനേപ്പോലും ചിരിപ്പിക്കുന്നത്‌.
എന്നും കോഴി കഴിച്ചിരുന്ന ആളാണത്രേ യേശുദാസ്‌. പാട്ട്‌ കൂടുതല്‍ പട്ടുപോലെയാകാന്‍ ഇടക്കാലത്ത്‌ കോഴിതീറ്റ നിര്‍ത്തി. തുടര്‍ന്ന്‌ പ്രോട്ടീന്‍ കുറഞ്ഞ്‌ ശരീരാവസ്ഥ അവതാളത്തിലായത്രേ. എത്ര? പട്ടുപോയ മരത്തിന്റെയത്ര. നാലു സെറ്റ്‌ ടെന്നീസ്‌ കളിച്ചിരുന്ന ദാസേട്ടന്‌്‌ ഒരു സെറ്റുപോലും കളിച്ച്‌ പൂര്‍ത്തിയാക്കാനാകാതായി. റോജര്‍ ഫെഡറര്‍ക്കുപോലും ടിയാനെ തോല്‍പ്പിക്കാമെന്ന അവസ്ഥ! എന്തിനേറെ പറയുന്നു; ലൗകിക ജീവിയായ ഗന്ധര്‍വ്വന്‍ സംസാരവിഷയത്തില്‍ പോലും നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍ക്കുമെന്നായി. ഇതോടെ ഭാര്യ പ്രഭ തന്നെ കോയീന കോയിയെ എഴുതിവരുത്തിയെന്നും പിന്നിന്നുവരെ താന്‍ കോയിതീറ്റ മുടക്കിയിട്ടില്ലെന്നുമാണ്‌ ദാസേട്ടന്‍ ഇപ്പോള്‍ പറയുന്നത്‌. ഏതായാലും കോഴിയിറച്ചിയുടെ ഈ ഓജോവര്‍ദ്ധനഗുണത്തെപ്പറ്റി വൈദ്യശിരോമണികള്‍ പഠിക്കേണ്ട സമയമായിരിക്കുന്നു. അവര്‍ക്ക്‌ പരസ്യത്തിന്‌ ഏതായാലും മോഡല്‍ റെഡി.

Posted in പരദൂഷണം!...0 Comments

ചെക്ക്‌


ചെസ്സ്‌ അഥവാ, ചതുരംഗം എന്ന ബൗദ്ധികലീലയിലെ ഒരു സാങ്കേതികപദമാണ്‌ ചെക്ക്‌. ചെക്ക്‌ ചെയ്യുന്നയാള്‍ എതിരാളിയോട്‌ ഉറക്കെ പ്രഖ്യാപിക്കുന്നു, ചെക്ക്‌. പിന്നെ, ആ ചെക്കഴിക്കാതെ എത്ര വലിയ അനാത്തൊലി കാര്‍പ്പോവായാലും ശരി, തന്റെ രാജാവിനെ രക്ഷിക്കാനാവില്ല. അഴിക്കാനാവാത്ത കുരുക്കാണു ചെക്കെങ്കിലോ, കളി തീര്‍ന്നു. ചെക്കിട്ടവന്‍ ജയിച്ചു, മറ്റേ കാര്‍പ്പോവ്‌ തോറ്റു.
ചെസ്സിനെപ്പറ്റി ഇത്ര വിസ്‌തരിച്ചുപറയാന്‍ കാരണം, മലയാളസിനിമയിലും വളരെക്കാലമായി പ്രാധാന്യമുള്ള സാങ്കേതികപദമാണ്‌ ചെക്ക്‌ എന്നതുകൊണ്ടാണ്‌. സിനിമയില്‍ പക്ഷേ, തുടക്കത്തില്‍ തടസ്സം അഴിക്കാനാണ്‌ ചെക്ക്‌ ഉപയോഗിക്കുന്നത്‌; പിന്നതു വലിയ ആനച്ചെക്കായേക്കുമെങ്കിലും. ഒരു സിനിമ, അതിലഭിനയിച്ച താരത്തിനോ സാങ്കേതികപ്രവര്‍ത്തകര്‍ക്കോ മറ്റോ പണം ബാക്കി നല്‌കാനുള്ളതുമൂലം മുടങ്ങുന്ന അവസ്ഥ വന്നാല്‍ നിര്‍മാതാവ്‌ എടുത്തുനീട്ടുന്ന മാരകായുധമാണ്‌ ചെക്ക്‌. പക്ഷേ, ചെക്കു പില്‍ക്കാലത്തു മടങ്ങിയാല്‍ നിര്‍മാതാവിന്റെ കുതിര പിന്നെ മുന്നോട്ടുപോകൂല. ചെക്കുകിട്ടിയവന്‍ വണ്ടിതടയും. അയാള്‍ ചെക്കുനീട്ടി പ്രഖ്യാപിക്കും, വണ്ടിച്ചെക്ക്‌! സമീപഭൂതകാലത്തിലെ പ്രശസ്‌തമായ വണ്ടിച്ചെക്കുകേസ്‌ നടന്‍ ദിലീപ്‌ നിര്‍മാതാവ്‌ ദിനേഷ്‌ പണിക്കര്‍ക്കിട്ടു വച്ച ചെക്കാണ്‌.
മറ്റൊന്ന്‌ നടനും നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനും സര്‍വോപരി, കോളേജുകുമാരികളുടെ സ്വപ്‌നകാമുകനുമായ ശ്രീ.ശ്രീ്‌ തളത്തില്‍ ദിനേശനുമായി ബന്ധപ്പെട്ടാണ്‌. അഞ്ചാറുവര്‍ഷം മുന്‍പ്‌ സിനിമ സംവിധാനം ചെയ്യുന്നതിലേക്കായി രണ്ടുനിര്‍മാതാക്കള്‍ ശ്രീ തളത്തിലിന്‌ അഞ്ചു ലക്ഷം രൂപ നല്‌കിയത്രേ. പിന്നീടിങ്ങോട്ട്‌ ദിനേശന്‍ മേല്‍ക്കക്ഷികളെ കണ്ടാല്‍ ചിരിക്കും എന്നല്ലാതെ സംവിധാനക്കാര്യമോ പണം തിരിച്ചുനല്‌കുന്ന കാര്യമോ ചര്‍ച്ചയ്‌ക്കെടുത്തതേയില്ല. ഇതിനിടയില്‍ നിര്‍മാതാക്കളിലൊരാള്‍ മരണപ്പെട്ടു. അദ്ദേഹത്തിന്റെ വിധവയും ജീവിച്ചിരിക്കുന്ന നിര്‍മാതാവും കൂടി ദിനേശനെതിരെ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ചിരുന്നു. സംഘടന ദിനേശന്‌ ചെക്കും പറഞ്ഞു. പിന്നെങ്ങനെയൊക്കെയോ കേസു കൂട്ടവും തേഞ്ഞുമാഞ്ഞുപോയെന്നുതോന്നുന്നു. ദിനേശന്‍ വടക്കോട്ടുനോക്കിനിന്ന്‌ ആദ്യസിനിമ സംവിധാനം ചെയ്യുമ്പോള്‍ പണമെറിഞ്ഞത്‌ ഇവരില്‍ ജീവിച്ചിരിക്കുന്ന നിര്‍മാതാവായിരുന്നെന്നത്‌ ഈ റ്റോട്ടല്‍ തിരക്കഥയിലെ ഒരു തമാശരംഗം മാത്രം.
ഏതായാലും ചെക്കുവിഷയത്തില്‍ ശ്രീ ദിനേശന്റെ തലയണമന്ത്രത്തിലെ കഥാപാത്രത്തിന്റെ ഡയലോഗു പോലെ, അമേരിക്കയ്‌ക്ക്‌ ഇന്ത്യ എത്രയോ ചെക്കു കൊടുത്തിരിക്കുന്നു. എന്നുവച്ച്‌ അമേരിക്ക ഇന്ത്യക്ക്‌ എതിരെ ജനീവാക്കോടതിയില്‍ കേസുകൊടുത്തിട്ടുണ്ടോ എന്നാണോ എന്നത്‌ ഊഹാപോഹത്തിനുവിടുന്നു.

Posted in പരദൂഷണം!...0 Comments

കോര്‍ട്ടുമാര്‍ഷല്‍

മോഹന്‍ലാലിന്‌ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ബഹുമതിയായി ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി ലഭിച്ചത്‌ ഇന്ത്യയൊട്ടുക്ക്‌ വലിയ വാര്‍ത്തയായിരുന്നു. കുറേക്കാലമായി ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ട്‌. ഇതിനുമുന്‍പ്‌ കേരളത്തില്‍നിന്ന്‌ പ്രമുഖരാഷ്‌ട്രീയനേതാവും അദ്‌ഭുതക്കുട്ടിയുമായ എ.പി.അബ്‌ദുള്ളക്കുട്ടി ഈ കൂടാരത്തില്‍ കടന്നുപറ്റിയിട്ടുണ്ടെന്നാണ്‌ അറിവ്‌. മറ്റൊരു പ്രശസ്‌ത ടെറിട്ടോറിയല്‍ ആര്‍മിക്കാരന്‍ മുന്‍ ക്രിക്കറ്റ്‌താരം കപില്‍ദേവാണ്‌.
വാര്‍ത്തയിലോ സംഭവത്തിലോ അല്ല കാര്യം. വാര്‍ത്ത പ്രചരിച്ച രീതിയിലത്രേ യഥാര്‍ത്ഥവാര്‍ത്ത. ആദ്യഘട്ടത്തില്‍ ഈ വാര്‍ത്ത പ്രചരിച്ചത്‌ മോഹന്‍ലാല്‍ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ ചിത്രങ്ങളില്‍ മേജര്‍ മഹാദേവന്‍ എന്ന ദേശാഭിമാനിയും ധീരനുമായ പട്ടാളക്കാരനെ അവതരിപ്പിച്ചതിനുള്ള സ്‌നേഹസമ്മാനമായിട്ടാണ്‌ ഇന്ത്യന്‍ പ്രതിരോധവകുപ്പ്‌ ഈ ബഹുമതി അദ്ദേഹത്തിനു വച്ചുനീട്ടുന്നതെന്നാണ്‌. സത്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാനുള്ള ലാലിന്റെ സന്നദ്ധതയും ആഗ്രഹവുമാണ്‌ മറ്റു നടപടിക്രമങ്ങളിലേക്ക്‌ സംഗതികളെ നയിച്ചതും അതിപ്പോള്‍ പരിശീലനം കഴിഞ്ഞ്‌ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി നേടിയെടുക്കലിലേക്ക്‌ അദ്ദേഹത്തെ എത്തിച്ചതും.
അതേസമയം, സിനിമയാണ്‌ ബഹുമതി കൊണ്ടുവന്നെന്നുകേട്ട സിനിമാപ്രേക്ഷകരില്‍പ്പലരും പലതരം സാദ്ധ്യതകള്‍ മനസ്സില്‍ കണ്ടുതുടങ്ങിയിരുന്നു. അനവധി പെണ്‍കുട്ടികളെ സിനിമയില്‍ ബലാത്സംഗം ചെയ്‌തതിന്‌ ടി.ജി.രവിക്ക്‌ ജീവപര്യന്തം, പല സിനിമകളില്‍ കരുണാകരന്റെ വേഷത്തില്‍ അഭിനയിച്ചതിന്‌ നടന്‍ ജനാര്‍ദ്ദനനെ ഗവര്‍ണറാക്കുക, ഇന്ദ്രന്‍സിനു സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണായി നിയമനം, സത്യന്‍ അന്തിക്കാടിന്‌ സംസ്ഥാന കുടുംബക്ഷേമവകുപ്പിന്റെ ഡയറക്‌ടര്‍ തസ്‌തിക തുടങ്ങി പല സാദ്ധ്യതകളും സിനിമാപ്രേക്ഷകര്‍ മനസ്സില്‍ കണ്ടിരുന്നു.
പക്ഷേ, ഇത്തരം വാര്‍ത്ത കേട്ട്‌ ഏറ്റവുമേറെ പേടിച്ചത്‌ മമ്മൂട്ടിയുടെ ആരാധകരായിരുന്നെന്നും ഒരു വാര്‍ത്തയുണ്ട്‌. അതു മോഹന്‍ലാലിന്‌ ഒരുന്നതബഹുമതി കിട്ടിയതിലുള്ള അസൂയ കൊണ്ടായിരുന്നില്ലത്രേ. നേരേമറിച്ച്‌, പട്ടാളക്കാരനായി അഭിനയിച്ച്‌ പാക്കിസ്ഥാനെ ഒതുക്കിയതിന്‌ ലാലിന്‌ ലെഫ്‌റ്റനന്റ്‌ കേണല്‍ പദവി കിട്ടാമെങ്കില്‍ മമ്മൂട്ടിയെ അവര്‍ കോര്‍ട്ടുമാര്‍ഷല്‍ ചെയ്‌തേക്കുമോ എന്നായിരുന്നത്രേ മമ്മൂട്ടി ആരാധകരുടെ ഭീതി. കാരണം, നായര്‍ സാബ്‌, മേഘം, പട്ടാളം എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി പട്ടാളക്കാരനായി അഭിനയിച്ചിരുന്നു. മൂന്നിലും ആശാന്‍ പട്ടാളവിരുദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ട്‌. ഇനി അതിന്റെ പേരിലെങ്ങാനും… പറയാന്‍ പറ്റില്ലല്ലോ… ഇന്ത്യയല്ലേ രാജ്യം?…

Posted in പരദൂഷണം!...0 Comments

വസ്‌ത്രം ചതിച്ചാല്‍…


വസ്‌ത്രം ചതിച്ചാല്‍ വിവസ്‌ത്രയാകുമെന്നത്‌ സെലിബ്രിറ്റികള്‍ക്കറിയാം. മിക്കവാറും ചതിക്കുക വസ്‌ത്രമല്ല, വസ്‌ത്രമണിയുന്നവരുടെ ഉദ്ദേശ്യശുദ്ധിയാണെന്ന്‌ കാണുന്നവര്‍ക്കും. ഇതൊക്കെ നാം ജാനറ്റ്‌ ജാക്‌സന്റെയും ബ്രിട്ട്‌നി സ്‌പിയേഴ്‌സിന്റെയും, ഇവിടെയീ ആര്‍ഷഭാരതത്തില്‍ ശ്രേയാ സരണിന്റെയുമൊക്കെ കാര്യത്തില്‍ കണ്ടതാണ്‌.
എന്നാല്‍ വസ്‌ത്രക്കമ്പനി ചതിച്ചാലോ? ആള്‍ ഗര്‍ഭിണിയാകുമെന്നതാണ്‌ പുതിയ വിശേഷം.
~ഒരിത്തിരിക്കാലം മുമ്പാണുകേട്ടോ… സംഭവത്തിനിരയായത്‌, ജീവിതത്തില്‍ തന്റെ വയര്‍ മറയ്‌ക്കാന്‍ തീരെ ഇഷ്‌ടപ്പെടാത്ത താരസുന്ദരി മലൈക അറോറ ഖാനും. കക്ഷി ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തതാണ്‌. റാംപില്‍ മലൈകയുടെ വരവ്‌ വയറെന്നല്ല സര്‍വാംഗം മറയ്‌ക്കുന്നൊരു കുപ്പായത്തില്‍. കണ്ടവര്‍ക്കൊരു സംശയം, ആള്‍ ഗര്‍ഭിണിയാണോ? വയര്‍ ഒരു അര്‍ദ്ധഗര്‍ഭിണിയുടേതുപോലെ. സംഭവം നേരില്‍ക്കണ്ട പാപ്പരാസികള്‍ മറ്റാരോടും അന്വേഷിച്ചില്ല, പിറ്റേന്നുതന്നെ അച്ചുനിരത്തി; മലൈക ഗര്‍ഭിണിയാണ്‌!
റാംപില്‍ താനണിഞ്ഞ വസ്‌ത്രം നിര്‍മിച്ച വെര്‍സാസെ എന്ന കമ്പനി ചതിച്ചതാണെന്നും ആ വസ്‌ത്രം
വയര്‍ തടിച്ചതുപോലെ കാണപ്പെടുംതരമായിരുന്നെന്നും താന്‍ ഒട്ടും ഗര്‍ഭിണിയല്ലെന്നും നേരില്‍ക്കണ്ടാല്‍ മാത്രം വിശ്വസിക്കുന്ന പാപ്പരാസികളുണ്ടെങ്കില്‍
അവര്‍ തന്റെ അടുത്ത ഐറ്റം ഡാന്‍സ്‌
കാണട്ടെയെന്നുമൊക്കെ മലൈക
തന്നെ വിളിച്ചുകൂവേണ്ടിവന്നു.
എന്തൊരു പുകില്‌! റാംപിലും
പാപ്പരാസിയുടെ കണ്ണ്‌ അടിവയറ്റില്‍ത്തന്നെ!…

Posted in പരദൂഷണം!...0 Comments

Model of the Week